Samavedam Navilunarthiya
M.G. Sreekumar
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ നിന്നെയെതിരേൽക്കുമല്ലോ പൗർണ്ണമിപ്പെൺകൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിൻ്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യപൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ ആ ആ ആ ആ മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെപ്പോലെ നീ എൻ്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എൻ്റെ പ്രിയ ഗാനധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ